KeralaLatest News

കുപ്രസിദ്ധ മോഷ്ടാവ് മുളക് ഷാജഹാൻ പിടിയിൽ: പിടിയിലായത് ഒന്നര പതിറ്റാണ്ടോളം തെക്കൻ കേരളത്തെ ഭീതിയിലാഴ്ത്തിയ കവർച്ചാ സംഘത്തലവൻ

ചാലക്കുടി•നിരവധി മോഷണ-കവർച്ചാ കേസുകളിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ല ചിറയൻകീഴ് താലൂക്ക് മഞ്ഞമലക്കര മുളവിളാകത്ത് വീട്ടിൽ അലിയാരുടെ മകൻ ഷാജഹാൻ എന്ന മുളക് ഷാജഹാ (48) നെ ചാലക്കുടി ഡി .വൈ .എസ് .പി . കെ ലാൽജിയും സംഘവും ചേർന്ന് പിടികൂടി.

രാത്രി കാലപരിശോധനക്കിടെ ചാലക്കുടി ടൗണിൽ വച്ച് പോലീസ് സംഘത്തെ കണ്ട് ഓടിയ ഇയാളെ പിൻതുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

2012 ൽ ചാലക്കുടിയിൽ വച്ച് മോഷണം നടത്തിയതിന് ഇയാൾ അന്ന് പിടിയിലായിരുന്നു.ഇതേ വർഷം ചെങ്ങന്നൂർ കാരക്കാട് ഒരു വീട് കുത്തിത്തുറന്ന് 125 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു പിടിയിലായ ഷാജഹാൻ .കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയിയായിരുന്നു ആ കേസ്സിൽ ഷാജഹാനോടൊപ്പം അന്ന് പിടിയിലായത്.1991 വർഷം മുതൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഇയാൾ പിടിയിലാകുകയും ,ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട് .

2012 ൽ പിടിയിലായതിന് ശേഷം ജാമ്യത്തിലിറങ്ങി ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു . ഈയിടെ നടന്ന കവർച്ചാ കേസുകളുടെ അന്വേഷണത്തിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ .പി .വിജയകുമാരൻ ഐ .പി .എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി .വൈ .എസ് .പി . കെ ലാൽജിയുടെ നേതൃത്വത്തിൽ ക്രെം സ്ക്വാഡ് അംഗങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പോലീസിന്റെ വലയിലായത് . മോഷണം നടത്തുവാൻ ഉദ്ദേശിച്ചാണ് ഇത്തവണ ഇയാൾ കേരളത്തിലെത്തിയത് .

പിടിയിലായ ഷാജഹാന് ആലുവ ,പെരുമ്പാവൂർ ,മൂവാറ്റുപുഴ ,കാലടി ,അങ്കമാലി ,ചെങ്ങന്നൂർ ,കുന്നംകുളം ,പട്ടാമ്പി ,കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ ഉണ്ട്. പല സ്ഥലങ്ങളിലും ഇയാൾ പിടികിട്ടാപ്പുള്ളിയാണ്.
അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും ചാലക്കുടി സി .ഐ . ജെ മാത്യു , എസ് .ഐ .സുധീപ് കുമാർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ .എസ് .ഐ .ജിനുമോൻ തച്ചേത്ത് ,സതീശൻ മടപ്പാട്ടിൽ ,റോയ് പൗലോസ് ,മൂസ്സ പി .എം ., സിൽജോ വി.യു. ,റെജി എ.യു. ,ഷിജോ തോമസ്സ് എന്നിവരുമുണ്ടായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button