Latest NewsInternational

കുഞ്ഞിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയെ കൊന്ന് വയറുകീറി

ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയറു കീറി പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. ചിക്കാഗോയിലാണ് ക്രൂര സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മെര്‍ലിന്‍ ഓക്കോ ലോപ്പസ് എന്ന 19കാരിയാണ് ദാരുണമരണത്തിന് ഇരയായത്. മൂന്നുവയസുള്ള മൂത്തമകനെ ഡേക്കെയറില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ മെര്‍ലിനെ ഒരു മാസം മുന്‍പ് കാണാതായിരുന്നു. ആ സമയം ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ മെര്‍ലിന്റെ മൃതദേഹം ഒരു ഓടയില്‍ നിന്ന് കണ്ടെത്തി. വയറുകീറിയ അസ്ഥയിലായിരുന്നു മെര്‍ലിന്റെ മൃതദേഹം. മെര്‍ലിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Marlen-Ochoa-Lopez

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന് മെര്‍ലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. അമ്മമാര്‍ക്ക് വേണ്ടിയുള്ള ഒരു ഗ്രൂപ്പില്‍ വെച്ചാണ് മെര്‍ലിനും കൊലപാതകികളായ ക്ലാരിസ ഫിജുറോയും മകള്‍ ഡിസൈറി ഫിജുറോയും പരിചയപ്പെടുന്നത്. ഭംഗിയുള്ള കുട്ടിയുടുപ്പുകള്‍ തരാമെന്ന് പറഞ്ഞ് മെര്‍ലിനെ ഇവര്‍ ആകര്‍ഷിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. അതിനുശേഷമാണ് പൈശാചികമായ ഈ സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ക്ലാരിസിന്റെ 27കാരനായ മകന്‍ മരിച്ചിരുന്നു. മകന്റെ മരണശേഷം ഒരു ആണ്‍കുഞ്ഞ് വേണമെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെര്‍ലിന്റെ കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് ക്ലാരിസയുടെ പുരുഷസുഹൃത്ത് പീറ്റര്‍ ബോബക്കിനെതിരെയും പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button