Latest NewsIndia

വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കി ഭീകരർ

ഭീകരന്റെ മൃതദേഹത്തില്‍ നിന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

ശ്രീനഗര്‍: വോട്ടെണ്ണല്‍ ദിവസമായ മെയ് 23-ന് കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം സൈന്യം വധിച്ച ഭീകരന്റെ മൃതദേഹത്തില്‍ നിന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഭൂപടവും മറ്റു രേഖകളുമാണ് ലഭിച്ചിരുന്നത്.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്റലിജന്‍സ് അറിയിച്ചു.മെയ് 14-ന് പുല്‍വാമയില്‍ വെച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് റിയാസ് നായ്കൂവും 2 ജെയ്‌ഷെ മുഹമ്മദ് ഭീകരരും ലഷ്‌കറെ തൊയ്ബ ഭീകരന്‍ റിയാസ് ധറും നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച റിസ്വാന്‍ ആസാദിന്റെ മരണത്തിന് പ്രതികാരമെന്നോണം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.

ശ്രീനഗറിലേയും അവന്തിപോറയിലേയും എയര്‍ഫോഴ്‌സ് ബേസുകളാണ് ഭീകരര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് രേഖകളില്‍ നിന്നും മനസിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button