KeralaLatest News

വിനോദിന്റെ കൊലപാതകം : ആറ് വയസുകാരന്റെ മൊഴി കണക്കിലെടുത്ത് പൊലീസ് : ആ മാമനാണ് അച്ഛനെ കുത്തിയതെന്ന് നിഷ്‌കളങ്കമായ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : വിനോദിന്റെ മരണം ആത്മഹത്യയില്‍ നിന്ന് കൊലപാതകത്തിലേയ്ക്ക് വഴിതെളിച്ചത് ആ ആറ് വയസുകാരന്റെ നിഷ്‌കളങ്കമായ മൊഴിയായിരുന്നു. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോള്‍ മാമന്‍ കത്തികൊണ്ട് അച്ഛന്റെ കഴുത്തില്‍ കുത്തി എന്നായിരുന്നു വിനോദിന്റെ മകന്റെ വെളിപ്പെടുത്തല്‍. ആറുവയസ്സുകാരന്റെ ഈ വെളിപ്പെടുത്തലിലാണ് ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു കണ്ടെത്താന്‍ വഴി തെളിഞ്ഞത്.

വിനോദ് സ്വയം കഴുത്തറുത്തു ജീവനൊടുക്കിയെന്നു ആദ്യം മൊഴി നല്‍കിയ ഭാര്യ രാഖിയും കുട്ടിയെക്കൊണ്ട് അതേപടി മൊഴി നല്‍കിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്റെ തുടര്‍ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയെത്തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മനോജിന്റെ സാന്നിധ്യം സമ്മതിക്കുകയായിരുന്നു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ മനോജ് ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല.

പോത്തന്‍കോട് ന്മ വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വിനോദ് ( 35 ) കഴുത്തില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് കെആര്‍ഡബ്ല്യുഎ 134-ഡി ശ്രീവിനായക ഹൗസില്‍ മനോജ് ( 30 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button