KeralaLatest News

പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല : ചോദ്യം ചെയ്ത ഭാര്യയെ ഡീസല്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്താന്‍ ശ്രമം

നിലമ്പൂര്‍ :പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല . ചോദ്യം ചെയ്ത ഭാര്യയെ പിഞ്ഞുകുഞ്ഞ് കാണ്‍കെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. നിലമ്പൂരിലാണ് പെരുന്നാള്‍ ദിനത്തില്‍ ക്രൂരമായ സംഭവം നടന്നത്. ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമച്ചതിനെത്തുടര്‍ന്നു ബംഗാള്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട്. കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തര്‍ക്കം തുടങ്ങി. വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്‌ഐ കെ.കെ.ജയചന്ദ്രന്‍ എത്തി കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button