കോട്ടയം : ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കുന്നു. ആശുപതിയിലെ വസ്തുവകകൾ പ്രവർത്തകർ നശിപ്പിക്കുകയുണ്ടായി.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രവർത്തകർ ആശുപതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.
എച്ച് വൺ എൻ വൺ പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തിയ ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. വെന്‍റിലേറ്ററും ബെഡ്ഡും ഇല്ല എന്ന കാരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മടക്കി അയക്കുക ആയിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. സമീപത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളിൽ നിന്നും ചികിത്സ നൽകാതെ മടക്കി അയച്ചു. ഇതോടെ ആംബുലസിനുള്ളിൽ കിടന്നാണ് ജേക്കബ് മരിച്ചത്. സംഭവത്തിൽ ആശുപത്രികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Post Your Comments