CricketLatest NewsSports

ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ധോണി ‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് നീക്കണമെന്നുള്ള ആവശ്യം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും സമ്മതിക്കില്ല. ആ നടപടി ഉപേക്ഷിച്ച് ഐസിസി ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്നും ധോണിയെ കുറിച്ച് അഭിമാനമാണെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്ത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളതെന്നും അങ്ങനെയുള്ളപ്പോള്‍ ഐസിസി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു എന്നുമാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. പാരാ റെജിമെന്റില്‍ ഹോണററി ലെഫ്റ്റണന്റ് കേണലാണ് ധോണി. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണെന്നും ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ തനിച്ച് വിജയിപ്പിച്ച താരമാണ് ധോണിയെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ബലിദാന്‍ ബാഡ്ജ് ധരിച്ച് തന്നെ ധോണി ലോകകപ്പില്‍ കളിച്ച് കപ്പടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു . ‘ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി. പാരാ റെജിമെന്റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. പാരാ റെജിമെന്റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button