KeralaLatest News

ബാലഭാസ്കറിന്റെ മരണം ; പ്രകാശൻ തമ്പിയുടെ മൊഴി ശരിവെച്ച് സുഹൃത്ത്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹത . സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയുടെ മൊഴി ശരിവെച്ച് സുഹൃത്ത് ജമീൽ. കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. താനും സുഹൃത്ത് സനൽ രാജും പ്രകാശൻ തമ്പിക്കൊപ്പം പോയിരുന്നുവെന്നും ഡ്രൈവർ അർജുൻ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ അന്വേഷണ സംഘത്തെ അറിയിച്ചു.

പ്രകാശൻ തമ്പിയെ ഇന്നലെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോയപ്പോൾ തനിക്കൊപ്പം രണ്ട് സുഹൃത്തുക്കൾകൂടിയുണ്ടായിരുന്നുവെന്ന് പ്രകാശൻ തമ്പി പറഞ്ഞിരുന്നു. അതിനാൽ ജമീലിനെയും സനൽ രാജിനെയും പോലീസ് ചോദ്യം ചെയ്യാൻ ഇന്ന് വിളിച്ചുവരുത്തുകയായിരുന്നു.

ജ്യൂസ് കടയുടമ ഷംനാദ് പ്രകാശൻ തമ്പി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കടയിൽ എത്തിയിരുന്നുവെന്ന് ആദ്യം ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിൽ മൊഴിമാറ്റിയിരുന്നു. പ്രകാശൻ തമ്പിയെ അറിയില്ലെന്നും പോലീസിന് മാത്രമാണ് ദൃശ്യങ്ങൾ നൽകിയതെന്നും ഷംനാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button