KeralaLatest News

സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു

കൊച്ചി : സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിലെ വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ആളുകൾ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. കടൽ ഭിത്തി കെട്ടാത്തതുമൂലം ചെല്ലാനം നിവാസികൾ പ്രതിഷേധം തുടരുകയാണ്.പശ്ചിമകൊച്ചി ഭാഗത്ത് കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് പ്രധാനമായും ദുരിതം നേരിടുന്നത്.

സ്ഥലത്തെ വീടുകളുടെ അടിത്തറയടക്കം തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ ഒലിച്ച് പോയി. പലരും സമീപപ്രദേശത്തെ ബന്ധുവീടുകളിലേക്ക് മാറി.ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം എന്ന നിലയിൽ പണി ആരംഭിച്ച ജിയോട്യൂബ് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വർധിക്കാൻ കാരണമായിട്ടുണ്ട്.

സർക്കാരും ഉദ്യോഗസ്ഥരും തീരദേശവാസികളെ വഞ്ചിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലോങ് മാർച്ചും ഹൈവേ ഉപരോധവുമടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ജില്ലയുടെ മറ്റ് തീരദേശപ്രദേശങ്ങളായ വൈപ്പിൻ, ഞാറക്കൽ എന്നിവിടങ്ങളിലും കടലാക്രമണം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button