Latest NewsIndia

യുക്തിവാദി നേതാവ് ദബോല്‍ക്കറിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി

കഴിഞ്ഞ വര്‍ഷമാണ് കലാസ്‌കറിനെ പോലീസ് അറസ്റ്റു ചെയ്തത്

ന്യൂഡല്‍ഹി: യുക്തിവാദി നരേന്ദ്ര ദബോല്‍ക്കറിനെ താന്‍ നിവധി തവണ വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ശരദ് കലാസ്‌കറിന്റെ വെളിപ്പെടുത്തല്‍. എന്‍ഡിഡിവി പുറത്തുവിട്ട 14 പേജ് നീണ്ട കുറ്റ സമ്മതത്തിന്റെ പകര്‍പ്പിലാണ് നരേന്ദ്ര ദബോല്‍ക്കറിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന്  ശരദ് കലാസ്‌കര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ആറുവര്‍ഷം മുമ്പാണ് 67കാരനായ ദബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകവുമായും ബന്ധമുണ്ടെന്നും പ്രതി സമ്മതിച്ചു.

ആദ്യം താന്‍ ദബോല്‍ക്കറിന്റെ തലയ്ക്കു പിന്നില്‍ വെടിവെയ്ക്കുകയായിരുന്നുവെന്നും വെടിയേറ്റ് അദ്ദേഹം താഴെ വീണപ്പോള്‍ വലതുകണ്ണിന് മുകളിലും വെടിവെച്ചുവെന്നും കലാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് കലാസ്‌കറിനെ പോലീസ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയിലെ നല്ലസോപരയിലെ പിസ്റ്റള്‍ നിര്‍മാണ കമ്പനിയിലെ റെയ്ഡിനിടയിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്ന് കൊലപാതകവുമായും തനിക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button