Latest NewsIndia

മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു ; നേരം വെളുത്തിട്ടും ആരെയും പുറത്തുകണ്ടില്ല, ഞെട്ടല്‍മാറാതെ നാട്ടുകാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു. ‘ന്യൂസ് ജെ’ റിപ്പോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി (59) എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാഞ്ചീപുരം ഈസ്റ്റ് താമരത്താണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. റഫ്രിഡ്ജറേറ്ററില്‍ നിന്നും പുറത്തു വന്ന വിഷവായു ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതത്. വീടിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button