Latest NewsKerala

തടയണ പൊളിക്കാനുള്ള കേസ് വീണ്ടും കോടതിയിൽ

മലപ്പുറം : പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് തടയാണ.വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം ജില്ലാ കളക്ടർ തന്നെ നടപടി ഉറപ്പാക്കണമെന്നാണ് കോടതി നേരത്തെ ഹർജി പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നു.ഈ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

തടയണയുടെ മുകളിൽ 12 മീറ്ററും താഴെ ആറു മീറ്ററും വീതിയുള്ള വിടവാണ് വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലെ ഇങ്ങനെയൊരു വിടവ് ഉണ്ടാക്കാനാവൂ എന്നായിരുന്നു ജില്ലാ കലക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button