തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരാധകനാണ് താനെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സുഹൃത്തുക്കള്‍ സ്വകാര്യസംഭാഷണത്തില്‍ പോലും ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാന്‍ താന്‍ എതിര്‍ക്കാറുണ്ട് ആ സമയം പലരും ചോദിക്കാറുണ്ട്, നിങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണോയെന്ന്.ശ്രേഷ്ഠഭാഷാപുരസ്‌കാരം നേടിയ ഡോ വി ആര്‍ പ്രബോധചന്ദ്രന്‍ നായരെ ആദരിക്കാനായി ഇന്ദിരാഭവന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആളുകളിലെ നന്മ തിരിച്ചറിയാന്‍ കഴിയണം. തനിക്കെന്തെങ്കിലും ചെയ്തു തരണമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ ഒരിക്കലും സമീപിച്ചിട്ടില്ല. അതുകൊണ്ട് നല്ല വാക്കുകള്‍ ഉപകാരസ്മരണയായി കണക്കാക്കേണ്ടതില്ല .ഇത്രയും കാലം സിനിമയെടുത്തിട്ടും ഒരിക്കല്‍ പോലും ശീര്‍ഷകങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലിഷ് ഉപയോഗിച്ചിട്ടില്ല. ചിലര്‍ക്ക് മലയാളവും ഇംഗ്ലിഷുമുണ്ടെങ്കിലേ സിനിമയാകൂ എന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ ഭാഷാഭ്രാന്തന്മാരല്ല, പകരം ഭാഷാ സ്‌നേഹികളാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രേഷ്ഠഭാഷാപദവിക്കായി ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വലിയൊരു ലോബിയുണ്ടായിരുന്നു. എതിർപ്പുകൾ പലതും മറികടന്നിട്ടാണ് ആ പദവി നേടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments