ആലപ്പുഴ: ഗൗരിയമ്മയുടെ വീട്ടിലേക്ക് വി.എസ് അച്യുതാനന്ദന്‍ വീണ്ടും എത്തിയത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം. നൂറ്റിയൊന്നാം പിറന്നാളിന് വരാനാകാതെ പോയതിനാലാണ് ഇപ്പോഴത്തെ വരവെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെയായിരുന്നില്ല വി.എസ് എത്തിയത്.
ഗൗരിയമ്മയെ കണ്ടതും വി.എസ് പതിവ് പോലെ നമസ്‌ക്കാരം പറഞ്ഞു. മറുപടിയായി ഗൗരിയമ്മയുടെ ചിരി. തുടർന്ന് ആരാണ് മൂത്തയാളെന്ന് ഗൗരിയമ്മയുടെ സംശയം. ഉടനടി വന്നു വി.എസിന്റെ മറുപടി ‘ ഞാന്‍ ഇളയവന്‍’.
മുന്‍ മുഖ്യമന്ത്രിയാണ് വീട്ടിൽ വന്നിരിക്കുന്നത്. വി.എസിന് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാന്‍ വീട്ടുജോലിക്കാരിയോട് ഗൗരിയമ്മ പറഞ്ഞു. പിറന്നാളിന് വന്നാലെ സദ്യ കഴിക്കാനാവൂ എന്ന് വി.എസിനോടും. വി.എസിന് ലഡു നല്‍കി. യാതൊരു നിയന്ത്രണവും നോക്കാതെ ആ ലഡു വാങ്ങി വി.എസ് കഴിച്ചു. വി.എസിനോട് നിറയെ വിശേഷങ്ങള്‍ ഗൗരിയമ്മ ചോദിച്ചു. പിന്നീട് സന്തോഷത്തോടെ ഇറങ്ങട്ടെ എന്ന് വി.എസ്. ഞാന്‍ എഴുന്നേല്‍ക്കണോ എന്ന് ഗൗരിയമ്മ. വേണ്ടെന്ന് വി.എസും പറഞ്ഞു.
Post Your Comments