Latest NewsIndia

മകന് വേണ്ടി ഗ്രീന്‍ ഹൗസാക്കി വീടിനെ മാറ്റാന്‍ തുടങ്ങി, ആദ്യപടിയായി വൈദ്യുതി ബില്‍ 10,000 ത്തില്‍ നിന്ന് 1000 രൂപയാക്കി; ഈ ഡോക്ടര്‍ ചെയ്തത് ഇങ്ങനെ

മുംബൈ നഗരത്തില്‍ വാഷിയിലാണ് ഫിസിയൊതെറാപിസ്റ്റ് ഡോ. റീമ ലെവിസ് എന്ന 38 വയസ്സുകാരിയുടെ വീട്. വിവാഹത്തിലൂടെ മുംബൈയിലെത്തിയ റീമ പ്രകൃതി സ്‌നേഹിയും കൂടിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2010-ല്‍ റീമ ഗര്‍ഭിണിയായത്. ഇതിനിടെയാണ് റീമയും ഭര്‍ത്താവും പുതിയ വീട് വാങ്ങുന്നത്. ജനിക്കാനിരിക്കുന്ന മകന് സമ്മാനമായി വീടിനെ ഗ്രീന്‍ ഹൗസ് ആക്കാന്‍ അന്നേ ജോലി തുടങ്ങി. സോളര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്ന തായിരുന്നു ആദ്യത്തെ പടി. നാലു വര്‍ഷം മുമ്പ് സോളര്‍ പിവി പാനലുകള്‍ സ്ഥാപിച്ച് വീട്ടിലെ എല്ലാ ആവശ്യത്തിനുമുള്ള ഊര്‍ജം സൗരോര്‍ജത്തില്‍ നിന്നാക്കി.

സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനുമുമ്പ് വൈദ്യുതി ചാര്‍ജ് 10,000 രൂപയായിരുന്നു. എന്നാല്‍ സോളര്‍ പാനല്‍ സ്ഥാപിച്ചതോടെ ഭീമമായ വൈദ്യുതി ചാര്‍ജില്‍നിന്നു മോചനം ലഭിച്ചു. ഇപ്പോള്‍ ശരാശരി 1000 രൂപയാണ് വൈദ്യുതി ചാര്‍ജ്. ചില മാസങ്ങളില്‍ സ്ഥിരം തുകയായ 300 രൂപ മാത്രവും. കാര്‍മേഘങ്ങളില്ലാതെ നിറയെ സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ സൗരോര്‍ജത്തെ മാത്രം ആശ്രയിച്ച് എല്ലാ കാര്യങ്ങളും നടത്താം. എല്ലാറ്റിനും കൂടി ചെലവായത് രണ്ടര ലക്ഷം രൂപ. പെട്രോള്‍ വാഹനം ഉപേക്ഷിച്ച് റീമ ഇലക്ട്രിക് കാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നേരത്തേ ഒന്‍പതിനായിരം രൂപയോളം മാസം പെട്രോളിനു ചെലവാക്കിയ റീമയ്ക്ക് ഇപ്പോള്‍ 500 രൂപയില്‍ താഴെ മാത്രം മതി വാഹനം ഓടിക്കാന്‍. ഒരു ഇരുചക്ര വാഹനവും റീമയ്ക്കുണ്ട്. ആറു മണിക്കൂര്‍കൊണ്ട് 100 ശതമാനം ചാര്‍ജ് ആകും. നൂറു മണിക്കൂറിലേറെ വാഹനം ഓടിക്കാനുമാകും. ടെറസില്‍ വലിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ട്. മാലിന്യം ജൈവവളമാക്കിയാണ് ചെടികളും മരങ്ങളും പച്ചക്കറിയും വളര്‍ത്തുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീട്ടില്‍ വന്നു ശേഖരിക്കുന്ന സംഘങ്ങളിലൂടെ കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button