NewsIndia

സ്വകാര്യ മേഖലയില്‍ നിന്ന് റെഡിമെയ്ഡ് ട്രെയിനുകള്‍ വാങ്ങാന് ഇന്ത്യന്‍ റെയില്‍വെ

 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വ്യതിയാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ സ്വന്തമായി ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് പകരം റെഡിമെയ്ഡ് ട്രെയിനുകള്‍ സ്വകാര്യ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുകയെന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ പൊതുമേഖലാ ഉല്‍പാദന യൂണിറ്റുകള്‍ക്ക് തിരിച്ചടിയായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ കണക്കനുസരിച്ച് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), ചെന്നൈ, മോഡേണ്‍ കോച്ച് ഫാക്ടറി, റെയ്ബറേലി, കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറി എന്നിവ റെയില്‍വേയ്ക്കായി നിര്‍മാണങ്ങള്‍ നടത്തുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെയും റെയില്‍വേ സഹമന്ത്രി സുരേഷ് സി. അങ്കദിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ട്രെയിന്‍ / കോച്ച് ഘടകങ്ങളുടെ നിര്‍മ്മാതാക്കളുടെയും നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന ഉന്നത യോഗത്തില്‍ ട്രെയിന്‍സെറ്റുകള്‍, ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) വാങ്ങുന്നതിനുള്ള ആശയം ), മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) എന്നിവ വ്യവസായത്തില്‍ നിന്ന് പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉല്‍പാദന യൂണിറ്റുകളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം സമ്പൂര്‍ണ്ണ ട്രെയിന്‍ സെറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് പരിഗണന നല്‍കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഇതുവഴി ലഭ്യമായ ശരിയായ ആഗോള സാങ്കേതികവിദ്യ കൈവരിക്കാന്‍ റെയില്‍വേയെ പ്രാപ്തമാക്കും. വ്യവസായ മേഖലയില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ച് ഉല്‍പാദന യൂണിറ്റുകളുടെ ആവശ്യകതയും ശേഷിയും കണക്കിലെടുത്ത് മുന്‍കാല രീതി അനുസരിച്ച് റെയില്‍വേ ഇഎംയു, മെമു എന്നിവയുടെ സമ്പൂര്‍ണ്ണ റേക്ക് വാങ്ങുന്നത് പരിഗണിക്കണമെന്ന് പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button