Latest NewsInternational

രാജ്യം വീണ്ടും വൈറസ് ഭീതിയില്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കിന്‍സ്ഹാസ: എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി എബോള ഭീഷണി ഉള്ള രാജ്യമാണ് കോംഗോ.

ബുട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഇയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ച എല്ലാവരും നിരീക്ഷണത്തിലാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 18 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് വൈറസ് ബാധയുള്ളതായി പരിശോധനയില്‍ തെളിഞ്ഞെന്നും സഹയാത്രികര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ 1500-ലധികം പേര്‍ എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റ്വാന്‍ഡ,സൗത്ത് സുഡാന്‍,ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button