Latest NewsIndia

രണ്ടാം തവണയും ഗവർണ്ണറുടെ നിർദ്ദേശം കുമാരസ്വാമി സര്‍ക്കാര്‍ തള്ളി.

ഇത് രണ്ടാം തവണയാണ് ഗവര്‍ണറുടെ നിര്‍ദേശം കുമാരസ്വാമി സര്‍ക്കാര്‍ തള്ളുന്നത്.

ബംഗളുരു: ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് രണ്ടാമതും വഴങ്ങാതെ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഇന്നും വിശ്വാസ വോട്ട് നടന്നില്ല. തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും. ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും പിന്നീട് ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഗവര്‍ണറുടെ സമ്മര്‍ദ്ദം തള്ളിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇത് രണ്ടാം തവണയാണ് ഗവര്‍ണറുടെ നിര്‍ദേശം കുമാരസ്വാമി സര്‍ക്കാര്‍ തള്ളുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറിനു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കുമാരസ്വാമിക്ക് കത്ത് നല്‍കുകയായിരുന്നു. അതേസമയം ഭരണ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി കുമാര സ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം വിശ്വാസ വോട്ട് അധികം വൈകിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ചര്‍ച്ച വലിച്ചുനീട്ടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നടപടിക്രമങ്ങള്‍ അനുസരിച്ചുമാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

വിപ്പ് സംബന്ധിച്ച്‌ വ്യക്തത തേടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. പതിനഞ്ച് വിമത എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി ഇത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹര്‍ജിയില്‍ പറയുന്നു.അതേസമയം വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ സഭയെ അറിയിച്ചു. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം വേണമെന്നും ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നും കുമാരസ്വാമി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button