Latest NewsIndia

ഷോപിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പാക് ജെയ്‌ഷെ ഭീകരന്‍ മുന്ന ലഹോരി

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍.

ശ്രീനഗര്‍: ഷോപിയാനില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച ഭീകരില്‍ ഒരാള്‍ പാക് പൗരനായ ജെയ്‌ഷെ ഭീകരനെന്ന് സൈന്യം വ്യക്തമാക്കി . കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനും കശ്മീരി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന കൊടുംഭീകരരില്‍ ഒരാളാണ് കൊല്ലപ്പെട്ട ബിഹാരി എന്ന പേരില്‍ അറിയപ്പെടുന്ന മുന്ന ലഹോരി.പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍.

ഐ.ഇ.ഡി നിര്‍മാണത്തില്‍ വിദഗ്ധനായ ഇയാള്‍ മാര്‍ച്ച്‌ 30, ജൂണ്‍ 17 എന്നീ ദിവസങ്ങളില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന കാര്‍ ബോംബ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു.കഴിഞ്ഞ മാസം രണ്ട് ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ ഇയാള്‍ ആണെന്നാണ് പോലീസ് പറയുന്നത്.ഷോപ്പിയാനിലെ ബോന്‍ബസാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

മുന്ന ലഹോരിയും ഇയാളുടെ പ്രാദേശിക കൂട്ടാളിയുമാണ് ബോണ ബസാര്‍ മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നിടത്തു നിന്ന് ആയുധങ്ങളും മറ്റും സേന കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button