KeralaLatest NewsIndia

ശബരിമല കേസ് വാദിച്ചതിന് ദശലക്ഷങ്ങൾ വേണം, സിങ്‌വിയുടെ ഫീസ് കേട്ട് ഞെട്ടി ദേവസ്വം ബോര്‍ഡ് !

. ശബരിമലയില്‍ വരുമാനം കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സിങ്‌വിയോട് ഫീസില്‍ ഇളവ് ചോദിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. ഇത്രയും ഉയർന്ന ഫീസ് കേട്ട് ഞെട്ടിയിരിക്കുകയാണ് ദേവസ്വം ബോർഡ്. ഫീസിൽ ഇളവ് ആവശ്യപ്പെടാനൊരുങ്ങുകയാണ് ബോർഡ്. ശബരിമലയില്‍ വരുമാനം കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സിങ്‌വിയോട് ഫീസില്‍ ഇളവ് ചോദിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് അഭിഷേക് മനു സി‌ങ്‌വിയെ കേസ് ഏല്‍പ്പിച്ചത് എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറയുന്നത്.കേസ് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ, ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കാനായിരുന്നു ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ യു‌ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകർ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സി‌ങ്‌വിയെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പദ്മകുമാറിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button