Latest NewsIndiaCrime

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി

ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാല്‍ ഭാര്യയെയും മക്കളെയും കൊല്ലാന്‍ യുവാവ് പറഞ്ഞ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. 33കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകന്‍ അയാന്‍, മകള്‍ ക്രിസ്റ്റി എന്നിവരെയും കൊലപ്പെടുത്തി.

ചാന്ദ്‌നി ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നു. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇവര്‍ പ്രവീണ്‍ കുമാറുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിച്ചു തുടങ്ങി. ഇതിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. തടസം നില്‍ക്കാനെത്തിയ സ്വന്തം അമ്മയെയും സഹോദരനെയും പ്രവീണ്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിന് ശേഷമായിരുന്നു ചാന്ദ്‌നിയോട് വഴക്കടിച്ചത്.

ഇതിന് പിന്നാലെ പ്രവീണ്‍ കുമാര്‍ ചാന്ദിനിയെ ആക്രമിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരുക്ക് പറ്റിയ ചാന്ദിനി സംഭവസ്ഥലത്തു തന്നെ മരിച്ചു. ചാന്ദിനിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം. എന്നാല്‍ മക്കള്‍ അനാഥരാകുമെന്ന് ചിന്തിച്ച പ്രതി ഇതില്‍ നിന്നും പിന്മാറുകയും പിന്നീട് മക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൂത്ത മകന്‍ അയാനെ ശ്വാസംമുട്ടിച്ചും മകള്‍ ക്രിസ്റ്റിയുടെ തലയ്ക്ക് ഇരുമ്പ് ദണ്ഡിന് അടിച്ചുമാണ് കൊലപ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദിനിയുടെ ആദ്യ വിവാഹം കഴിഞ്ഞത്. ആ ബന്ധത്തിലെ കുട്ടിയാണ് അയാന്‍. പ്രവീണുമായുള്ള ബന്ധത്തിലെ കുട്ടിയാണ് ക്രിസ്റ്റി. ചാന്ദിനിയെ ശാരീരികവും മാനസികവുമായി പ്രവീണ്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിന് തടസ്സം നില്‍ക്കാന്‍ ശ്രമിച്ചിരുന്ന സ്വന്തം കുടുംബത്തെയും ഇയാള്‍ ചീത്ത വീളിച്ചിരുന്നു. ദമ്പതികള്‍ തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവീണിന്റെ ബന്ധുക്കള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button