ന്യൂഡല്‍ഹി: ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച സംഭവത്തിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള കുറുക്കുവഴിയാണ് നോട്ടീസ് അയച്ചതിനു പിന്നിലെകാരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താല്പര്യമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു.
New fashion in indian cricket …..conflict of interest ….Best way to remain in news …god help indian cricket ……Dravid Gets Conflict of Interest Notice from BCCI Ethics Officer https://t.co/3cD6hc6vsv.
— Sourav Ganguly (@SGanguly99) August 6, 2019
അതേസമയം ഗാംഗുലിക്ക് പിന്തുണയുമായി ഹര്ഭജന് സിംഗും രംഗത്തെത്തി. നോട്ടീസ് അയച്ചതിലൂടെ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന് നോട്ടീസ് അയച്ചതിലൂടെ അദ്ദേഹത്തെ അപമാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെക്കാള്‍ മികച്ച വ്യക്തിയെ കണ്ടെത്താനാവില്ല. ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവരുടെ സേവനം ആവശ്യമാണ്. ഇത് എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. അതെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
Really ?? Don’t know where it’s heading to.. u can’t get better person thn him for indian cricket. Sending notice to these legends is like insulting them.. cricket need their services for betterment.. yes god save indian cricket 🙏 https://t.co/lioRClBl4l
— Harbhajan Turbanator (@harbhajan_singh) August 6, 2019
ബിസിസിഐ എത്തിക്സ് ഓഫിസര്‍ കഴിഞ്ഞ ദിവസമാണ് ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് കത്തയച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തിരിക്കുമ്ബോള്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നവെന്നാണ് പരാതി.
Post Your Comments