KeralaLatest News

ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വാര്‍ത്ത ട്വീറ്റ് ചെയ്തതിന് ബിജെപി ജനറല്‍ സെക്രട്ടറി എം ഗണേശനു പാര്‍ട്ടിയുടെ താക്കീത്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ. വിജയകുമാറിനെ നിയമിച്ചെന്ന് ട്വീറ്റു ചെയ്ത ബി.ജെ.പി. നേതാവ് എം. ഗണേശന് കേന്ദ്രനേതൃത്വത്തിന്റെ താക്കീത്. തമിഴ്നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകാരനായ വീരപ്പനെ വധിച്ച വിജയകുമാറിനെ ജമ്മുകശ്മീരിന്റെ ആദ്യത്തെ ലെഫ്. ഗവര്‍ണറായി നിയമിച്ചെന്നു വെള്ളിയാഴ്ചയാണു ഗണേശന്‍ ട്വീറ്റുചെയ്തത്. ആരാണു നിങ്ങളോടിതു പറഞ്ഞതെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ഈ ട്വീറ്റ് നീക്കണമെന്നും സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ട്വിറ്ററില്‍തന്നെ പ്രതികരിച്ചു.

ALSO READ: ജമ്മു കാശ്മീരിനെ മെരുക്കാൻ ഇനി കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പോലീസ് സംഘത്തിന്റെ തലവന്‍

പിന്നാലെ ഗണേശന്‍ ട്വീറ്റു നീക്കി. സംസ്ഥാനത്തെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഗണേശന്‍. വിജയകുമാര്‍ ലെഫ്. ഗവര്‍ണറാകുമെന്നു വെള്ളിയാഴ്ച അഭ്യൂഹം പരന്നതിന് പിന്നാലെയാണ് ഗണേശനും വാര്‍ത്ത ട്വീറ്റ് ചെയ്തത്.

മലയാളിയായ വിജയകുമാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസേന ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18-നാണ് വീരപ്പനെ വധിച്ചത്. നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയകുമാര്‍ സേവനം അനുഷ്ഠിക്കുന്നത്.

ALSO READ: ദുരിതാശ്വാസനിധിയുടെ പലിശ പോലും സർക്കാരിലേക്കല്ല; അപവാദങ്ങള്‍ക്കെതിരെ തോമസ് ഐസക്

കശ്മീര്‍ താഴ്വരയിലെ ബി.എസ്.എഫ് ഐ.ജിയായി പ്രവര്‍ത്തിച്ച മുന്‍ പരിചയവും വിജയകുമാറിനുണ്ട്. ഭീകര വിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനായാണ് വിജയകുമാര്‍ അറിയപ്പെട്ടിരുന്നത്. 2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സി.ആര്‍.പി.എഫ് ഐജിയായി നിയമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വലിയ നക്‌സല്‍ വേട്ടയ്ക്കും വിജയകുമാര്‍ നേതൃത്വം നല്‍കിയിരുന്നു.

ALSO READ: ദുരിതക്കയത്തില്‍നിന്നു കരകയറാൻ കേന്ദ്രത്തിന്റെ സര്‍വ സഹായവും പിന്തുണയുമുണ്ടെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button