KeralaLatest News

കവളപ്പാറയില്‍ മണ്ണിനടിയിലായ 50 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചില്ല : പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും

തിരുവനന്തപുരം : കവളപ്പാറയില്‍ മണ്ണിനടിയിലായ 50 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചില്ല . പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും. മണ്ണിലാണ്ടുപോയവര്‍ക്കായി 3 ദിവസത്തിനു ശേഷവും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയില്‍ 7 പേരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയില്‍ 4 പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ആകെ മരണം 78 ആണെന്നാണ് സ്ഥിരീകരിയ്ക്കാത്ത കണക്ക്. എന്നാല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത് 72 മരണമാണ് സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോള്‍ 2,47,219 പേരാണ് ഉള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മലപ്പുറം കവളപ്പാറയില്‍ മൊത്തം മരണം 13 ആയി. മുതിരക്കുളവന്‍ മുഹമ്മദ് (45), വെട്ടുപറമ്പില്‍ വിക്ടറിന്റെ മകള്‍ അനീന (4), ഭാസ്‌കരന്റെ ഭാര്യ താന്നിക്കല്‍ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.

മലപ്പുറം കോട്ടക്കുന്നില്‍ ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും (21) ഒന്നരവയസ്സുള്ള മകന്‍ ധ്രുവന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ശരത്തിന്റെ അമ്മ സരസ്വതി(45)യെക്കുറിച്ചു വിവരമില്ല. വയനാട് മേപ്പാടി പുത്തുമലയില്‍ പ്രദേശവാസിയായ റാണി (57)യുടെ മൃതദേഹം കൂടി കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button