KeralaLatest News

മൂന്നുമാസത്തെ വിചാരണ, 113 സാക്ഷികള്‍; കെവിന്‍ വധക്കേസില്‍ ഇന്ന് വിധി പറയും

കോട്ടയം: കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. ദുരഭിമാനക്കൊലയെന്നപേരില്‍ ചര്‍ച്ചചെയ്യപ്പെട്ട കേസില്‍ മൂന്നുമാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്.

ALSO READ: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു

കോട്ടയം നട്ടാശേരി സ്വദേശി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ് ( 24) 2018 മേയ് 28നാണ് കൊല്ലപ്പെട്ടത്. കൊല്ലം തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് 28-ാം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറിലാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ: ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : അറസ്റ്റ് കേരള പോലീസിനെ പോലും അറിയിക്കാതെ നടത്തിയ രഹസ്യ നീക്കത്തിലെന്ന് സൂചന

നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമടക്കം 14 പ്രതികളുണ്ട്. ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും. ഏപ്രില്‍ 26നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 90 ദിവസം വിചാരണ നടന്നു. 113 സാക്ഷികളുണ്ട്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button