KeralaLatest News

കെവിന്‍ കൊലക്കേസ്; ശിക്ഷാവിധിയില്‍ വാദം ഇന്ന്, പ്രോസിക്യൂഷന്‍ ഉന്നയിക്കുക ഈ കാര്യങ്ങള്‍

 

കോട്ടയം: കെവിന്‍ കൊലക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള വാദം ഇന്ന്. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വാദത്തിന് ശേഷം ഇന്നുതന്നെ ശിക്ഷ വിധിക്കാനാണ് സാധ്യത. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം 10 പേര്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

ALSO READ:കെവിന്‍ വധക്കേസ് വിധി; കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്

കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയാണ്. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് എല്ലാ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഷാനു ചാക്കോ, നിയാസ് മോന്‍, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഏഴാം പ്രതി ഷിഫിന്‍ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്.

ALSO READ: കെവിന്‍ വധക്കേസില്‍ ഇന്ന് വിധി പറയും; വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് സൂചന

പ്രതികളുടെ പ്രായം കണക്കിലെടുത്തും ഇവര്‍ സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ നല്‍കാന്‍ സാധ്യതയുണ്ട്. കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button