Festivals

അറിഞ്ഞിരിക്കാം ഈ ഓണച്ചൊല്ലുകൾ

വീണ്ടുമൊരു ഓണക്കാലം വരവായി. മലയാളികളുടെ സംസ്ഥാനോത്സവമാണ് ഓണം. നിരവധി ചൊല്ലുകളാണ് ഓണത്തെ സംബന്ധിച്ചുള്ളത്. അതിനെ കുറിച്ച് അറിയാത്തവർക്ക്, അവ ഏതൊക്കെയെന്നു ചുവടെ ചേർക്കുന്നു.

അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തം പത്തോണം.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ.
ഓണത്തേക്കാൾ വലിയ വാവില്ല.
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
കാണം വിറ്റും ഓണമുണ്ണണം.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
ഓണം കേറാമൂല.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
ഉറുമ്പു ഓണം കരുതും പോലെ.
ഉള്ളതുകൊണ്ട് ഓണം പോലെ.

Also read : 2019 ലെ ഓണം ചിത്രങ്ങള്‍ക്കുമുണ്ട് പ്രത്യേകത : ഓണചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിയ്ക്കുന്നത് അഞ്ച് പുതുമുഖ സംവിധായകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button