KeralaLatest NewsNews

കേരളം തീവ്രവാദികളുടെ പിടിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവ് : ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും എത്തിയ്ക്കുന്നു

കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലാകുന്നതായി വ്യകത്മായ തെളിവ് ലഭിച്ചു. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് അധികവും കേരളത്തിലെ വടക്കന്‍ ജില്ലകള്‍ക്ക് വേണ്ടിയാണ് ഇതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ നിരോധിത മരുന്നുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം.സമാനമായ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

Read Also : ‘അയോധ്യയില്‍ രാമക്ഷേത്രം ഉയരണം, ചരിത്ര വസ്തുതകള്‍ നല്‍കുന്ന സൂചനയതാണ്’; അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വായ്ദ തീവ്രവാദ ഗ്രൂപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ മെത്താഫൈറ്റമിനാണ് കരിപ്പൂരില്‍ പിടികൂടിയത്. ഇന്നലെ പിടികൂടിയ 530 ഗ്രാം മരുന്നിന് രണ്ടേമുക്കാല്‍ കോടിയോളം വില വരുമെന്നാണ് നര്‍ക്കോട്ടിക് വിഭാഗം പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ കൊറ്റാളി കുഞ്ഞിപ്പള്ളി വീട്ടില്‍ ജാബിര്‍ (26) പിടിയിലായി.ഇയാളുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു. ജാബിറിനെ ചോദ്യംചെയ്ത് വരികയാണ്. രക്ഷപ്പെട്ട യുവാവിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട.

Read also : പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്കാണ് ഇത്തരം പണവും മരുന്നും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളാണ് ഹവാല ഇടപാടില്‍ മുന്‍പന്തിയില്‍. പാകിസ്ഥാനില്‍ നിന്നാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ എത്തുന്ന പണവും മരുന്നുകളും മത്സ്യബന്ധന യാനങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ വഴിയുമാണ് തീവ്രാവദ ഗ്രൂപ്പുകളുടെ കൈയിലേക്ക് എത്തുന്നതെന്നാണ് സൂചന. പണം എത്തിക്കുന്നവര്‍ക്ക് ഉള്ള ലക്ഷ്യം കമ്മിഷന്‍ മാത്രമാണ്. പണത്തിന്റെ ഉറവിടവും, ഇത് എന്തിന് വേണ്ടി ചെലവാക്കുന്നു എന്നും അറിയാതെയാണ് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പണം പിടിച്ചെടുത്താലും ഇതിന്റെ ഉറവിടം കണ്ടെത്താനാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഡല്‍ഹി, ബംഗളൂരു, അഹമ്മദാബാദ് സ്ഫോടനങ്ങള്‍ക്ക് വേണ്ട സാമ്ബത്തിക സഹായം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയതാണ്. കേരളത്തില്‍ നിന്നുള്ള ഹവാല പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button