KeralaLatest NewsNews

രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിക്കുന്നു : അക്രമം കുറയ്ക്കാനുള്ള മാര്‍ഗം ചൂണ്ടിക്കാട്ടി ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം കുറയ്ക്കുന്നതിനുള്ള മാര്‍ഗം ചൂണ്ടിക്ാട്ടി ഹൈക്കോടതി രംഗത്ത്. കലാലയ രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജില്‍ സംഘര്‍ഷം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഉത്തരവിട്ടത്. അഞ്ചു വര്‍ഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also : ഓണസദ്യ തികഞ്ഞില്ല, വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് എസ്എഫ്ഐക്കാർ

2019 മാര്‍ച്ച് 20ന് രണ്ടു വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്‌ബോഴായിരുന്നു ഉത്തരവ്. ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിട്ടും പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ പുറത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും ഇവര്‍ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നുവെന്നും പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ഹോസ്റ്റലിലേക്ക് മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button