Latest NewsNewsIndia

മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ മുന്‍ഭാര്യമാര്‍ പഞ്ഞിക്കിട്ടു

കോയമ്പത്തൂര്‍: മൂന്നാം വിവാഹത്തിനൊരുങ്ങിയ ഇരുപത്താറുകാരനെ ആദ്യ രണ്ടു ഭാര്യമാര്‍ കൈകാര്യം ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. തമിഴ്‌നാട്ടിലെ തെന്നംപാളയത്തിനുസമീപത്തെ രാസിപാളയത്താണ് സംഭവം. ഒരു സ്വകാര്യ കമ്പനി തൊഴിലാളിയായ ദിനേശ് എന്ന അരഗനെയാണ് ഓഫീസിന് മുന്നിലിട്ട് യുവതികള്‍ തല്ലി ചതച്ചത്. ദിനേശിന്റെ മൂന്നാം വിവാഹശ്രമത്തിനിടെയാണ് ഭാര്യമാരുടെ പിടിയിലാകുന്നത്. 2016 ല്‍ ദിനേശ് തിരുപൂര്‍ ജില്ലയിലെ ഗണപതിപാളയത്തുള്ള പ്രിയദര്‍ശിനി എന്ന യുവതിയെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഭാര്യയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ കഴിയാതെ യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ച് പോന്നു.

READ ALSO: ചെക്ക് കേസില്‍ കുറ്റ വിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച കേരളത്തിലെത്തും

പിന്നീട് 2019 ഏപ്രിലിലാണ് ദിനേശിന്റെ രണ്ടാമത്തെ വിവാഹം. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട അനുപ്രിയ എന്ന ഇരുപത്തിമൂന്നുകാരിയെയാണ് ഇയാള്‍ വിവാഹം കഴിക്കുന്നത്. വിവാഹമോചിതയായിരുന്ന അനുപ്രിയക്ക് രണ്ടുവയസുള്ള മകനുമുണ്ട്. ഏപ്രില്‍ പത്തിനായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ദിനേശ് അനുപ്രിയയെ ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു. പീഡനം രൂക്ഷമായതോടെ രണ്ടാം ഭാര്യയും മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ദിനേശ് മൂന്നാമതൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞ് ഇയാളെ കാണാനായി ഇവര്‍ ഓഫീസില്‍ എത്തി.എന്നാല്‍, ഇവരെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ ഗേറ്റിനു പുറത്ത് ഇരുവരും പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന്, ഗേറ്റിനു വെളിയിലെത്തിയ യുവാവിനെ മുന്‍ ഭാര്യമാരും അവരുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

READ ALSO: പിഎസ്സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്‌ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button