CricketLatest NewsNews

ആഷസ് പരമ്പര: അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പുറത്ത്

ലണ്ടന്‍: ആഷസിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് (57), റോറി ബേണ്‍സ് (47) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പേസര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും പാറ്റ് കമ്മിന്‍സിന്റേയും പ്രകടനാണ് ഓസ്‌ട്രേലിയക്ക് തുണയായത്.

ALSO READ: യുണൈറ്റഡ് നേഴ്‌സസ് തട്ടിപ്പ് കേസ്: എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

സ്റ്റുവര്‍ട്ട് ബ്രോഡ് (0) പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ബേണ്‍സ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് തുണയായത്. ജോ ഡെന്‍ലി (14), ബെന്‍ സ്റ്റോക്സ് (20), ജോണി ബെയര്‍സ്റ്റോ (22), സാം കറന്‍ (15), ക്രിസ് വോക്സ് (2), ജോഫ്ര ആര്‍ച്ചര്‍ (9), ജാക്ക് ലീച്ച് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ALSO READ: അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്; രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മ്മാതാക്കൾ പ്രതിസന്ധിയിൽ

മാര്‍ഷ് മധ്യനിരയുടെ മുനയൊടിച്ചതോടെ ഇംഗ്ലണ്ട് രണ്ടിന് 103ന് എന്ന നിലയില്‍ നിന്ന് എട്ടിന് 226 എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ബട്ലര്‍- ലീച്ച് കൂട്ടിച്ചേര്‍ത്ത 68 റണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button