KeralaLatest NewsNews

ഓട്ടോഡ്രൈവർ രാജേഷിന്റെ മരണം; സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു : നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

കോഴിക്കോട്: എലത്തൂരിൽ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിന്റെ മരണത്തിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന തന്നെയും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും സജീവൻ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. കാല് വെട്ടുമെന്നായിരുന്നു ഭീഷണി. കൂടെയുണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവർത്തകനേയും അടിച്ചു. സംഭവ ദിവസം മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ ശ്രിലേഷുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മറ്റ് സിപിഎം പ്രവർത്തകരും കൂടി എത്തി ഓട്ടോയിൽ നിന്നും രാജേഷിനെ വലിച്ച് താഴേയിട്ട് ചവിട്ടി കൂട്ടുകയായിരുന്നു. ആക്രമണം തടയാൻ എത്തിയവരെ പ്രവർത്തകർ വിരട്ടിയോടിച്ചുവെന്നും മർദ്ദനമേറ്റത് സഹിക്കാൻ വയ്യാതെയാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സജീവൻ വ്യക്തമാക്കി.

Also read : ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം രാജേഷിനെ മര്‍ദ്ദിച്ചത്. ശേഷം പ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പൊള്ളലേറ്റാണ് രാജേഷ് മരിച്ചതെന്ന വാർത്തയാണ് ആദ്യം പുറത്തു വന്നതെങ്കിലും പൊള്ളലേറ്റതല്ല ആന്തരിക ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രാജേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ കാരണം കൂടുതല്‍ വ്യക്തതവരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button