KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: ആരാകും സ്ഥാനാർത്ഥി? വട്ടിയൂർക്കാവിൽ പിടി വലി തുടരുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ സിപിഎമ്മില്‍ തർക്കം മുറുകുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേരിതിരിഞ്ഞ് കരു നീക്കങ്ങൾ നടത്തുമ്പോൾ കീഴ്ഘടകങ്ങൾ ആശയക്കുഴപ്പത്തിലാണ്. അതേസമയം തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനോടാണ് സംസ്ഥാനനേതൃത്തിന് ആഭിമുഖ്യമെന്നും സൂചനയുണ്ട്.

ALSO READ: പാലാ പോരിന്റെ ഫലം 27 ന്; കേരളം കാത്തിരുന്ന വോട്ടെടുപ്പ് പൂർത്തിയായി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ ഭിന്നതയുള്ളതായാണ് റിപ്പോര്‍ട്ട് ബൂത്ത് തലം മുതൽ മണ്ഡലംകമ്മിറ്റിയെ വരെ ഉപതെരഞ്ഞെടുപ്പിന് സജ്ജമാക്കിയാണ് വട്ടിയൂര്‍ക്കാവ് പിടിച്ചടക്കുന്നതിനുള്ള പ്രാഥമിക ഘട്ടപ്രവര്‍ത്തനങ്ങള്‍ സിപിഎം പൂര്‍ത്തിയാക്കിയത്. എന്നാൽ നിർണ്ണായക കടമ്പയായ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാകമ്മിറ്റി രണ്ട് തട്ടിലാണ്.

ALSO READ: ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി

കെ എസ് സുനിൽകുമാർ എന്ന ഒറ്റപ്പേരുമായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശ്വസ്തരും മുന്നോട്ട് പോകുമ്പോൾ സുനിലിന്‍റെ പേര് വെട്ടാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധുവിനെ മുന്നിൽ നിർത്തുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button