Latest NewsNewsInternational

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന് പദ്ധതി : ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് : പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നത് ദാവൂദ് ഇബ്രാഹിം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന് പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധം നടത്താന്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ഭീകരഗ്രൂപ്പുകളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ദാവൂദ് ഇബ്രാഹിം ഏറ്റെടുത്തിട്ടുണ്ട്. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റത്തിന് സഹായിക്കേണ്ടത് ജയ്ഷ് ഇ മുഹമ്മദ് ആണ് .ജയ്ഷെ്ഇമുഹമ്മദ് ചീഫ് മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് മുഹമ്മദ് അസ്ഗറിന് ആണ് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന ജോലി നല്‍കിയിരിക്കുന്നത്.

രാജസ്ഥാനിലെ കേരന്‍ സെക്ടര്‍ വഴി ഈ സംഘത്തെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഐഎസ്ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളാണ് അറിയിച്ചത്. ചില തീവ്രവാദികളെ അന്താരാഷ്ട്ര അതിര്‍ത്തി വഴി പഞ്ചാബിലേക്ക് അയയ്ക്കാനും ഐഎസ്ഐ ഒരുങ്ങുന്നു. ലഷ്‌കര്‍ഇതായ്ബയില്‍ നിന്നുള്ള 28 പുരുഷന്മാരും ജെഎമ്മില്‍ നിന്ന് 15 പേരും ഹിസ്ബൂളില്‍ നിന്ന് 12 പേരും 15 അഫ്ഗാന്‍ തീവ്രവാദികളും അടങ്ങുന്നതാണ് ഈ സൈനികര്‍.

ഐഎസ്ഐയുടെ ഈ സംഘത്തിലെ നിരവധി അംഗങ്ങള്‍ നിലവില്‍ ഭായ് മന്‍സൂര്‍ ഖാന്‍ ഗ്രാമത്തിലാണ്. ഇവര്‍ മച്ചില്‍, ഗുരസ് മേഖലകളില്‍ നിന്നായി ഇന്ത്യന്‍ ഏരിയാ ലോഞ്ച് പാഡുകളില്‍ പ്രവേശിക്കാനാണ് നീക്കം നട്തതുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്ന ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹത്തിന്റെ ഡികമ്പനിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ ചില ഡികമ്പനി അംഗങ്ങള്‍ നിരവധി തീവ്രവാദികള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button