Latest NewsNewsMusic

നവരാത്രികാലത്തെ തീരാ നഷ്‍ടം; കർണാടക സംഗീതാസ്വാദകരുടെ മനസ്സിൽ ആ ശബ്ദം നിലച്ചിട്ടില്ല

ഗുരുവായൂർ: കർണാടകസംഗീതാസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പേരാണ് ഗുരുവായൂർ ആർ. വെങ്കിടേശ്വരൻ. കച്ചേരികളും സംഗീതാർച്ചനകളുമായി വിശ്രമമില്ലാത്ത നവരാത്രികാലത്താണ് ആ സംഗീതജ്ഞന്റെ വിയോഗമെന്നത് വേദനിപ്പിക്കുന്നതായി. പ്രശസ്ത കർണാടകസംഗീതജ്ഞൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അരുമശിഷ്യനായതുകൊണ്ട് വെങ്കിടേശ്വരൻ മാഷിന്റെയടുത്ത് സംഗീതം അഭ്യസിക്കാൻ ഒരുപാടുപേർ എത്തി.

പടിഞ്ഞാറേനടയിലെ ‘വിഷ്ണുമഠം’ എന്നുപേരുള്ള തന്റെ വീട് ശുദ്ധസംഗീതത്തിന്റെ മഠംതന്നെയായിരുന്നു. സംഗീതം പഠിക്കാൻ വരുന്നവരോട് അദ്ദേഹം പറയുന്ന കർശനവാക്കുകളുണ്ട്; ‘ഇടയ്ക്കുവെച്ച് നിർത്താനാണെങ്കിൽ വരേണ്ട, നന്നായി മനസ്സർപ്പിക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം മതി’. പാട്ടു പഠിപ്പിക്കുന്നതിൽ അതികർശനക്കാരനായതുകൊണ്ട് ശിഷ്യന്മാരുടെ എണ്ണം കൂട്ടാനുള്ള കച്ചവടക്കണ്ണ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഗുരുകുലസമ്പ്രദായവഴികളിലൂടെ ചിട്ടയായ പഠനരീതിയായിരുന്നു വെങ്കിടേശ്വരൻ മാഷിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button