Latest NewsKeralaIndia

‘പണം വാങ്ങിയത് കാപ്പന്‍, കോടിയേരിയല്ല’: ദിനേശ് മേനോന്‍ , ഷിബു ബേബി ജോൺ പുറത്തുവിട്ട രേഖകളിൽ കുടുങ്ങി ബിനീഷും കോടിയേരിയും

ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നോട് വാങ്ങിയെന്നും കാപ്പന്‍ മൊഴി നല്‍കിയിരുന്നു

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴി പുറത്ത് വന്നതോടെ വലിയ ഒരു വിവാദമാണ് നടക്കുന്നത്. 2013ലെ മൊഴി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്‍റെ മൊഴി. എന്നാൽ ദിനേശ് മേനോന്‍ കാപ്പനെതിരെ സിബിഐക്ക് പരാതി നല്‍കിയിരുന്നു. കാപ്പന്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ അറസ്റ്റില്‍

ഇത് സംബന്ധിച്ച്‌ സിബിഐക്ക് നല്‍കിയ മൊഴിയിലാണ് പരാമര്‍ശം. കോടിയേരിയും ബിനീഷുമായി ദിനേശ് പണമിടപാടുകള്‍ നടത്തിയെന്നും കാപ്പന്‍റെ മൊഴിയില്‍ പറയുന്നു.കിയാലിന്‍റെ ഓഹരി വില്‍പ്പന നടന്ന കാലത്തായിരുന്നു സംഭവം നടന്നത്. അന്ന് കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നു. ദിനേശ് മേനോന്‍റെ കമ്പനിക്ക് ഓഹരികള്‍ ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കപ്പെട്ടു. ഇതോടെ ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നോട് വാങ്ങിയെന്നും കാപ്പന്‍ മൊഴി നല്‍കിയിരുന്നു. അതെ സമയം താന്‍ പണം നല്‍കിയത് മാണി സി. കാപ്പനാണ്. കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷിനും പണം നല്‍കിയിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിംഗിനെത്തിയപ്പോള്‍ കോടിയേരിയെ ഒരു തവണ കണ്ടിരുന്നു. ഇതല്ലാതെ അദ്ദേഹവുമായി മറ്റു ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു. അതേസമയം, കോടിയേരിക്കെതിരേ താന്‍ മൊഴി നല്‍കിയെന്ന ഷിബു ബേബി ജോണിന്‍റെ ആരോപണം നിഷേധിച്ച്‌ മാണി.സി.കാപ്പന്‍ രംഗത്തെത്തി. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button