Latest NewsNewsIndia

ഒന്നര വയസുകാരിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് കൊന്നു, മൃതദേഹം കനാലില്‍ എറിയാന്‍ നീക്കം; ഒടുവില്‍ പിടിയിലായതിങ്ങനെ

പല്‍വാള്‍: രണ്ടാനമ്മയും പിതാവും ചേര്‍ന്ന് ഒന്നരവയസുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം രണ്ട് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം പരന്നതോടെ മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് പാളിയതോടെയാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ദിലീപ് രണ്ടാം ഭാര്യ റിതു എന്നിവര്‍ അറസ്റ്റിലായി.

രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെ കനാലില്‍ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഈ മാസം ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം കനാലില്‍ കളയാനാണ് ഇവര്‍ പദ്ധതിയിട്ടത്. പുതപ്പ് ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയിരുന്നു. എന്നാല്‍, വഴിയില്‍ തെരുവു നായ്ക്കള്‍ ഇരുവരുടെയും ചുറ്റും കൂടിയതോടെ ഭയപ്പെട്ട് ബാഗ് വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ പല്‍വാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പൊതിഞ്ഞിരുന്ന തുണിയില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതെന്ന് ഡിസിപി യഷ്പാല്‍ ഖട്‌ന പറഞ്ഞു.

മരപ്പണിക്കാരനാണ് ദിലീപ്. മകള്‍ ജനിച്ച് അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഇയാളുടെ ആദ്യ ഭാര്യ പുഷ്പ മരണപ്പെട്ടു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ദിലീപ് പുനര്‍വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞ് പിറന്നതോടെ ദീലിപിന്റെ ആദ്യത്തെ കുട്ടിയോട് രണ്ടാം ഭാര്യ റിതുവിന് ദേഷ്യമായി. ഒന്നര വയസ് മാത്രം പ്രായമുള്ള കുട്ടിയെ റിതു നിരന്തരം മര്‍ദിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് മര്‍ദനത്തിനിടെ കുഞ്ഞിന്റെ നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button