കോന്നി: അയ്യപ്പസ്വാമിയെ മനസില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണ് കോന്നി ഉപതിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കി എ.പി.അബ്ദുള്ളക്കുട്ടി. കോന്നിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറയുകയുണ്ടായി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ച. രണ്ടായാലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാനുള്ള അവസരമാണ്. താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. സി.പി.എം അതൊക്കെ മാറ്റിപ്പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Post Your Comments