Latest NewsNewsIndia

ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന്‍ നല്‍കിയ മറുപടിയിങ്ങനെ

പൂനെ: ജിഎസ്ടിയെ വിമര്‍ശിച്ച യുവസംരംഭകനോട് പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പൂനെയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ടെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നും പരിപാടിക്കിടെ പറഞ്ഞയാളോട് നിര്‍മ്മല സീതാരാമന്‍ പൊട്ടിത്തെറിച്ചു. ജിഎസ്ടിക്ക് കുറവുകളുണ്ടെന്ന് കുറവുകളുണ്ടെന്ന് തുറന്ന് സമ്മതിച്ച ധനമന്ത്രി രാജ്യത്തിന്റെ നിയമമാണ് അത് നിന്ദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. സംരംഭകരേയും ടാക്സ് വിദഗ്ധരേയും അഭിസംബോധന ചെയ്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജിഎസ്ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജിഎസ്ടിയെ നിന്ദിക്കണ്ട കാര്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടിയുടെ തകരാറുകള്‍ പരിഹരിക്കാന്‍ ചില വഴിയുണ്ടെന്ന് പറഞ്ഞ് യുവ സംരംഭകന്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ ധനമന്ത്രി പൊട്ടിത്തെറിച്ചു. എല്ലാവരും സന്തോഷിക്കുന്ന രീതിയില്‍ ജിഎസ്ടി മാറുമെന്ന് പറഞ്ഞാണ് സംരംഭകന്‍ സംസാരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ക്ഷമിക്കണം നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഏറെക്കാലത്തെ പ്രയത്‌നത്തിന് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവുമായി വന്നത്. സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും പാസായ ഒന്നാണ് ജിഎസ്ടി. ജിഎസ്ടി നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല വന്നത്. അതിന്റെ വേദന നിങ്ങള്‍ക്കുണ്ടാവും. പക്ഷേ ജിഎസ്ടിയെ നിന്ദിക്കാന്‍ ആരും തുനിയേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രാബല്യത്തില്‍ വന്ന് വര്‍ഷമേ ആയിട്ടുള്ളൂവെന്നും എല്ലാവരേയും ആദ്യദിവസം മുതല്‍ തന്നെ സന്തുഷ്ടരാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ സംഭവിക്കാത്തതില്‍ വിഷമമുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button