KeralaLatest NewsNews

ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി: ജോളിയുടെ തീരുമാനമിങ്ങനെ

കോഴിക്കോട്: ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇക്കാര്യം താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശ്ശേരി ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിച്ച ജോളി ‘മാധ്യമ’ത്തോട് പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗല്‍ഫില്‍നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു ‘ആളൂര്‍ അസോസിയേറ്റ്സി’ലെ അഭിഭാഷകര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം.

ALSO READ: ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി

ജോളി എന്തുകൊണ്ട് ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല? വക്കാലത്ത് വേണ്ടെന്ന് ജോളി നമ്മളോട് പറഞ്ഞിട്ടില്ല. പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വെച്ച്‌ സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ഒന്നിനും അനുവദിക്കുന്നില്ല. അതേസമയം, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥെന്‍റ സമ്മര്‍ദം കാരണമാണ് ജോളി ഇപ്പോള്‍ തന്നെ തള്ളിപ്പറയുന്നതെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു.

കുപ്രസിദ്ധമായ കേസുകളാണ് ആളൂര്‍ എടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായത്. ‘ചീപ്പ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഇത്തരം നടപടികളുമായി ആളൂരും സംഘവും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളിയുടെ ഒപ്പിട്ടതെന്ന് അന്വേഷണസംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു.

തിങ്കളാഴ്ച ആളൂര്‍ നേരിട്ടെത്തി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു. പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ വാക്കാല്‍ കോടതി അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ആളൂര്‍ അസോസിയേറ്റ്സിെന്‍റ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായി ആളൂര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച്‌ നിയമഭേദഗതി വരുത്തിയിട്ടുണ്ട്.

ALSO READ: രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി

എവിഡന്‍സ് ആക്റ്റിലെ സെക്ഷന്‍ 126 അനുസരിച്ച്‌ പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള ‘പ്രിവിലേജ് കമ്യൂണിക്കേഷന്‍’ നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. ഹരിദാസിെന്‍റ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കും. വെള്ളിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്‍റ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു.വനിത പൊലീസ് ഇന്‍സ്പെക്ടര്‍ പി. കമലാക്ഷിയുടെയും മറ്റ് വനിത പൊലീസിെന്‍റയും സാന്നിധ്യത്തിലായിരുന്നു ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകര്‍ പിന്നീട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button