Latest NewsNewsIndia

നാല് വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍; അയല്‍വാസികള്‍ തട്ടിക്കൊണ്ടുപോയി രക്തംകുടിച്ചെന്ന് ബന്ധുക്കള്‍

ഭുവനേശ്വര്‍: നാല് വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജുംക ഗ്രാമത്തിലാണ് സംഭവം. കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി പാത്രത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ പോയെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. അയല്‍വാസികള്‍ മന്ത്രവാദത്തിനായി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വൈകീട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

നാട്ടുകാരും ബന്ധുക്കളും കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. അയല്‍വാസിയായ സംഖ്യ റാണി നാഥിന്റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. സംഖ്യാ റാണി നാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് കുഞ്ഞിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും എല്ലാം ചെയ്ത് മൃതദേഹം പാത്രത്തിലാക്കി തന്റെ വീട്ടിലുപേക്ഷിച്ചത് നവീന്‍ ഷാ ആണെന്നും സാംഖ്യ റാണി നാഥ് പറഞ്ഞു. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും താന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസമെന്നും അവര്‍ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും നവീന്‍ ഷാ വാദിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ കൊല്ലുകമാത്രമല്ല, ദുര്‍മന്ത്രവാദത്തിനായി കുഞ്ഞിന്റെ രക്തം ഊറ്റിക്കുടിച്ചുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button