Latest NewsNewsIndia

കാമുകനു പുറമെ സുഹൃത്തുമായി വഴിവിട്ട ബന്ധം : ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു

ഹൈദരാബാദ് : സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദ്രാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവര്‍ ചേര്‍ന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെയും കീര്‍ത്തിയുടെ കാമുകന്‍ ബാല്‍ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read Also : അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലിട്ട് മൂടി മകന്റെ ക്രൂരത; പുറം ലോകം അറിയുന്നത് നാലാം നാള്‍.

അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും അടുത്ത ബന്ധം സൂക്ഷിച്ചു. ഇതറിഞ്ഞ രജിത കീര്‍ത്തിയെ എതിര്‍ക്കുകയും ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നു അമ്മയെ കൊല്ലാന്‍ കീര്‍ത്തി തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ 19ന് കീര്‍ത്തി ശശിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന രജിതയുടെ കഴുത്തില്‍ സാരിമുറുക്കി കൊലപ്പെടുത്തി. മൂന്നു ദിവസം ഇരുവരും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. മൃതദേഹത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍, ശശിയുടെ കാറില്‍ തുമ്മലഗുഡിയിലുള്ള റെയില്‍പാളത്തില്‍ മൃതദേഹം ഉപേക്ഷിച്ചു. ഇതിനുശേഷം കീര്‍ത്തി ബാല്‍റെഡ്ഡിയുടെ വീട്ടിലേക്ക് പോയി.

ലോറി ഡ്രൈവറായ അച്ഛന്‍ ശ്രീനിവാസ് റെഡ്ഡി വിശാഖപട്ടണത്തിലേക്കു യാത്ര പോയ സമയത്താണ് ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീനിവാസ് റെഡ്ഡിയാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കാന്‍ ശ്രീനിവാസ് മകള്‍ കീര്‍ത്തിയെയും ഒപ്പംകൂട്ടിയിരുന്നു.

ഇതിനിടെ ബാല്‍ റെഡ്ഡിയുടെ അച്ഛന്‍ ശ്രീനിവാസിനെ കാണാനെത്തിയതാണ് കേസിലെ വഴിത്തിരിവായത്. രണ്ടു ദിവസം കീര്‍ത്തി തന്റെ വീട്ടില്‍ ഉണ്ടായിരുന്നെന്നും ശ്രീനിവാസും രജിതയും ആശുപത്രിയിലാണെന്നു കീര്‍ത്തി പറഞ്ഞതായും അറിയിച്ചു. ഞെട്ടിപ്പോയ ശ്രീനിവാസ് ഇക്കാര്യം പൊലീസിനെ അറിയിച്ചു

അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ചതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകുമെന്നാണ് കീര്‍ത്തി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ഉളവാക്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കീര്‍ത്തിയുടെ വാദങ്ങള്‍ തകര്‍ന്നത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തില്‍ സാരിമുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു കീര്‍ത്തി സമ്മതിക്കുകയായിരുന്നു. രജിതയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുമ്മലഗുഡിയിലെ റെയില്‍പാളത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button