KeralaLatest NewsNews

കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് സൂചന : മുഖത്തു രക്തം കട്ടപിടിച്ചിരുന്നു, വായിലും മൂക്കിലും രക്തം കയറിയിരുന്നു

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന. ജയമാധവന്‍ നായരുടെ (63) മരണം കൊലപാതകമെന്നു സംശയിക്കാവുന്ന വിവരങ്ങളാണ് കേസ് അന്വേഷിക്കുന്ന പൊലീസിന് ലഭിച്ചിരിക്കുന്നത്.

Read Also : കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ധിപ്പിച്ച് ശാസ്ത്രീയ പരിശോധനാഫലം : മരണം തലയ്‌ക്കേറ്റ ക്ഷതം

ജയമാധവന്‍ നായരുടെ തലയ്‌ക്കേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരികാവയങ്ങളുടെ രാസപരിശോധനഫലത്തിലും വ്യക്തമായിരുന്നു. മുഖത്തും മുറിവുകളുണ്ട്. മുഖമിടിച്ചു കമിഴ്ന്നു വീണതായാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുഖത്തു രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വായിലും മൂക്കിലും രക്തം കയറിയിരുന്നു. മുറിവുകള്‍ സംഭവിച്ചത് എങ്ങനെയെന്നതു സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. തള്ളിയിട്ടാല്‍ ഉണ്ടാകുന്ന മുറിവുകളാണോ എന്നും അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളുമാണു പരിശോധിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറില്‍ നിന്നു പൊലീസ് വിശദാംശങ്ങള്‍ ശേഖരിച്ചു.

ജയമാധവന്‍ നായര്‍ക്ക് ഇടതുകാലിനു നേരിയ സ്വാധീനക്കുറവുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിലാണു രവീന്ദ്രന്‍ നായര്‍ സഹായിയായി കൂടിയതെന്നും പൊലീസ് പറയുന്നു. ഇടതുകാലിന്റെ സ്വാധീനക്കുറവിന്റെ കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജയമാധവന്‍ നായര്‍ ഒട്ടേറെ ഗുളികകള്‍ കഴിച്ചിരുന്നതായി വീട്ടുജോലിക്കാരി മുന്‍പ് മൊഴി നല്‍കിയിരുന്നു.

കട്ടിളപ്പടിയില്‍ തട്ടി വീണു ജയമാധവന്‍ നായര്‍ മരിച്ചതായാണു കാലടിയിലെ നാട്ടുകാര്‍ക്കുള്ള വിവരം. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞാണ് ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ അറിഞ്ഞത്. എന്നാല്‍, മരണം നടന്ന 2017 ഏപ്രില്‍ 2നു കാര്യസ്ഥന്‍ കരമന പൊലീസിനു നല്‍കിയ മൊഴിയില്‍ രക്തം വാര്‍ന്നൊഴുകിയ കാര്യങ്ങളൊന്നും വിശദീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button