KeralaLatest NewsNews

മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ പോലീസ് പിടികൂടി

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്‌നാട് പോലീസ് പിടികൂടി. മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ദീപക് (ചന്ദു), ശ്രീമതി എന്നിവരെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) ആണ് പിടികൂടിയത്. ഛത്തീസ്ഗഢ് സ്വദേശിയാണ് ദീപക്. പശ്ചിമഘട്ട മേഖലയിലെ മാവോവാദികള്‍ക്ക് ദീപക്കാണ് ആയുധ പരിശീലനം നല്‍കിയിരുന്നത്. ദീപക് മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞമാസം മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടന്ന സമയത്ത് രണ്ട് പേരും അവിടെയുണ്ടായിരുന്നു.

Read also: ‘മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്’ മുഖ്യമന്ത്രിയെ പുകഴ്ത്തി ബി.ജെ.പി മുഖപത്രം

ശ്രീമതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. ഇത് അനുസരിച്ച് ശ്രീമതിയുടെ ബന്ധുക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. ശ്രീമതിയെയും ദീപക്കിനെയും എസ്.ടി.എഫ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button