Latest NewsKeralaBahrain

സ്വന്തം നാട്ടുകാരിയുടെ ചതിയിൽ പെട്ട് സെക്സ് റാക്കറ്റിന്റെ പിടിയിലായ മലയാളി യുവതിയെ രക്ഷിച്ചു

30കാരിയായ യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്.

മനാമ: സ്വന്തം നാട്ടുകാരിയായ യുവതിയുടെ ചതിയില്‍പെട്ട് ബഹ്റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ വലയിലായ മലയാളി യുവതി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ യുവതി വിസിറ്റിങ് വിസയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബഹ്റൈനിലേക്ക് എത്തിയത്. തന്റെ നാട്ടുകാരികൂടിയായ സുഹൃത്ത് അയച്ചുകൊടുത്ത വിസിറ്റിങ് വിസയിലാണ് അവര്‍ വന്നത്. ലേഡീസ് മസാജ് സെന്ററില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നും സുരക്ഷിതമാണെന്നും സുഹൃത്ത് ഉറപ്പുനല്‍കിരുന്നുവത്രെ.

ബഹ്റൈനില്‍ വന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളികളായ സംഘാംഗങ്ങള്‍ യുവതിയോട് സമീപത്തുള്ള സലൂണില്‍പോയി ഒരുങ്ങി വരാനും ഉടന്‍തന്നെ കസ്റ്റമേഴ്സിന്റെ അടുത്ത് പോകാനുണ്ടെന്നും അറിയിച്ചു. പന്തികേടുതോന്നിയ യുവതിയെ സംഘം നിര്‍ബന്ധിച്ച്‌ സലൂണില്‍ കൊണ്ടുചെന്നാക്കി. അവിടെ ഇരുന്ന് കരഞ്ഞ യുവതിയോട് സലൂണ്‍ ജീവനക്കാര്‍ കാര്യം അന്വേഷിക്കുകയും തുടര്‍ന്ന് മലയാളികളായ സാമൂഹിക പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു.

ഫോണിലൂടെ കാര്യം മനസ്സിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ ഐ.സി.ആര്‍.എഫിലും ഇന്ത്യന്‍ എംബസിയിലും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു മലയാളികളും പിടിയിലായി. യുവതി ബഹ്റൈന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സൗജന്യ സിം കാര്‍ഡ് ലഭിച്ചതിനാല്‍ ലൊക്കേഷനും മറ്റു കാര്യങ്ങളും യുവതിക്ക് തത്സമയം നല്‍കാന്‍ കഴിഞ്ഞതും രക്ഷയായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവതിയുടെ അടുത്തെത്തുകയും സ്ഥലം റെയ്ഡ് ചെയ്യുകയും ചെയ്തു.

ഇരയായ യുവതിയെ അധികൃതര്‍ ഷെല്‍ട്ടറിലേക്ക് മാറ്റുകയും ചെയ്തു. 30കാരിയായ യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ പകരം ഒരാളെ നാട്ടില്‍നിന്ന് യുവതിയുടെ നാട്ടുകാരി തന്ത്രപൂര്‍വം എത്തിച്ചതാണെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button