Latest NewsKeralaNewsIndia

ശബരിമല യുവതി പ്രവേശനം : കടകംപള്ളിയുടെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താനക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന  പ്രസ്താവനയിൽ അതൃപ്തി അറിയിച്ചു. നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേത് ആണെന്നും   ശബരിമലയിൽ ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും  വിശദമാക്കി.  മുഖ്യമന്ത്രി പറയുന്നതാകണം ശബരിമല വിഷയത്തിൽ പാര്‍ട്ടി നയമെന്നും പിബി യോഗത്തിൽ ധാരണയിലെത്തി. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന നയമാണിത്. ആരെയും ബലംപ്രയോഗിച്ച് ശബരിമലയിൽ കയറ്റില്ലെന്നും നിലപാടെടുത്തു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി വന്നതിനെ പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ നിലപാട്. ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമല. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല. ഞങ്ങളിതാ ശബരിമലയിലേക്ക് വരാന്‍ പോകുന്നുവെന്ന് ചിലര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്‌നം. തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുക എന്നതല്ലാതെ ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും ഗവണ്‍മെന്റ് കൂട്ടുനില്‍ക്കില്ല. ഇത്തരക്കാരുടെ പ്രസ്താവനകളുടെ പ്രസ്താവനകളും, ഇതിന് എതിര്‍ നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും കടകംപള്ളി നേരത്തെ  മാധ്യമങ്ങളോട്  പറഞ്ഞിരുന്നു. മല കയറാൻ യുവതികള്‍ എത്തിയാൽ സംരക്ഷണം നല്‍കാനില്ല. പോലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കില്‍ അവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.

Also read : യുഎപിഎ അറസ്റ്റ് : സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button