Latest NewsNewsIndia

വിവാഹാഭ്യര്‍ത്ഥന നിരസിച്ച 18 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

കുഡലൂർ•വിവിധ സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ വിവാഹാലോചന നിരസിച്ച 18 കാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വില്ലുപുരത്തെ കലാമരുധൂർ ഗ്രാമത്തിൽ നിന്നുള്ള ആർ ശക്തിവേല്‍ എന്ന ദളിത്‌ യുവാവാണ് അറസ്റ്റിലായത്. ചിദംബരത്തെ ചിപ്‌സ് കടയിൽ ജോലി ചെയ്തിരുന്ന പ്രതി കടലൂരിലെ കടംപുളിയൂർ ഗ്രാമത്തിൽ നിന്നുള്ള ധനലക്ഷ്മി എന്ന വാണിയര്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞ കടയുടമ പ്രണയം മൂലം ഉണ്ടായേക്കാവുന്ന സാമുദായിക പ്രശ്നങ്ങള്‍ ഭയന്ന് ശക്തിവേലിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

ചിദംബരത്തെ വടമൂർ ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് ധനലക്ഷ്മി താമസിച്ചിരുന്നത്. ഇതിനിടെ ജോലി തേടി ശക്തിവേല്‍ ചെന്നൈയിലേക്ക് പോയി. കുടുംബാംഗങ്ങളുടെ എതിർപ്പിനെ ഭയന്ന് ധനലക്ഷ്മി ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു.

ഇതിൽ പ്രകോപിതനായ ശക്തിവേല്‍, മുത്തശ്ശിയുടെ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ധനലക്ഷ്മിയെ സമീപിച്ചു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ അയാള്‍ അവളുടെ വയറിലും കാലിലും ഉള്‍പ്പടെ നിരവധി തവണ കുത്തുകയും കഴുത്ത് അറുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികൾ അവളെ അണ്ണാമലൈ സർവകലാശാലയിലെ രാജ മുത്തയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ധനലക്ഷ്മിയുടെ മുത്തശ്ശി രാധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചിദംബരം താലൂക്ക് പോലീസ് സ്റ്റേഷനിൽ ശക്തിവേലിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ധനലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button