KeralaLatest NewsNews

കേരളത്തിന്‍ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുത് : മുന്നറിയിപ്പുമായി ഗവർണർ

തിരുവനന്തപുരം : സർവകലാശാല വിവാദങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്‍റെ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും,കേരളത്തിന്‍റെ പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരപരിധിക്ക് പുറത്തുള്ള നടപടിയായിരുന്നു സർവകലാശാലയുടേത്. തെറ്റ് തിരിച്ചറിഞ്ഞ എംജി സർവകലാശാല അത് തിരുത്തി. ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണ്. ഈ മാസം 16 ന് വിസിമാരുടെ യോഗം വിളിക്കും. പ്രശ്നങ്ങളെല്ലാം യോഗത്തിൽ ചർച്ച ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. അതേസമയം എംജി സർവകലാശാല മാർക്ക് ദാനത്തിൽ മന്ത്രി ജലീലിന് പങ്കില്ല. മന്ത്രിയോ സെക്രട്ടറിയോ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്നും സിൻഡിക്കേറ്റാണ് മാർക്ക് ദാന തീരുമാനം കൈക്കൊണ്ടതെന്നും ഗവർണർ വ്യക്തമാക്കി.

Also read : അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ

വിവാദവിഷയങ്ങളിൽ തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടി എംജി സർവകലാശാല വൈസ് ചാൻസലർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നേരത്തെ വിശദീകരണം നൽ‌കിയിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കും.സിൻഡിക്കറ്റ് അംഗത്തോടു സംസാരിച്ചെന്നും പരീക്ഷാ ഫലത്തെയും രഹസ്യ സ്വഭാവത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും വിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എംജി സർവകലാശാലയിൽ സിൻഡിക്കറ്റിലെ പരീക്ഷാ വിഭാഗം കൺവീനറായ ഡോ.ആർ. പ്രഗാഷ് എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകളും രഹസ്യ നമ്പറും കൈക്കലാക്കിയ സംഭവമാണു വിവാദമായത്. സർവകലാശാല പരീക്ഷാ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടാണു സിൻഡിക്കറ്റ് അംഗത്തിനു ചില ഉത്തരക്കടലാസുകളും രഹസ്യ നമ്പറും നൽകിയതെന്ന വിശദീകരണമാണ് റിപ്പോർട്ടിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button