Latest NewsNewsIndia

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യും

ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന  ഹൈക്കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ ആറിന് രാവിലെയാണ് വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്,  നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടറെ ഇവര്‍ ബലാത്സംഗത്തിനിരയാക്കുകയും തീ കൊളുത്തി  കൊലപ്പെടുത്തുകയും ചെയ്തത്. നവംബര്‍ 28ന്  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഷംഷാദ്ബാഗില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളെ വെടിവെച്ച് കൊന്നതിനെ തുടർന്ന വലിയ വിവാദമാണ് ഉയർന്ന് വന്നത്. ഏറ്റുമുട്ടൽ കൊലയെ അനുകൂലിച്ചും എതിർത്തും അഭിപ്രായ പ്രകടനങ്ങൾ നടന്നു. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തോക്ക് തട്ടിയെടുത്ത് പൊലീസിനെ ആക്രമിച്ചപ്പോൾ വെടിവച്ച് കൊലപ്പെടുത്തകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button