KeralaLatest NewsNewsIndia

ലൗ ജിഹാദ് ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ; ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്; സിറോ മലബാര്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എ.എ റഹീം

കൊച്ചി: ലൗ ജിഹാദ് ആരോപണം ആർഎസ്എസിനെ സഹായിക്കാനേ ഉപകരിക്കുവെന്നും ഇത്തരത്തിലുള്ള ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും എ.എ റഹീം കൂട്ടിച്ചേർത്തു. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്.

അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം സഭയുടെ കീഴിലുളള പളളികളിൽ വായിക്കാനായി വിതരണം ചെയ്‌തു. ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

സിനഡ് അനന്തര സര്‍ക്കുലര്‍ എന്നുപേരിട്ട ഇടയലേഖനം ഭൂരിഭാഗം പളളികളിലും വായിച്ചു. വര്‍ധിക്കുന്ന ലവ് ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ലൗ ജിഹാദിനെക്കുറിച്ച് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സഭ ബോധവത്കരിക്കണം. എന്നിങ്ങനെയാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഇടയലേഖനത്തിലെ പരാമര്‍ശങ്ങള്‍.

എന്നാൽ, ഇടയലേഖനത്തിനെതിരെ എതിര്‍പ്പുമായി എറണാകുളം അങ്കമാലി അതിരൂപത രംഗത്ത് എത്തി. അതിരൂപതയ്ക്ക് കീഴിലുളള പളളികളില്‍ ഇടയലേഖനം വായിച്ചില്ല. മുഖപത്രമായ സത്യദീപത്തിലൂടെ ലൗ ജിഹാദെന്ന സഭയുടെ ആരോപണത്തിനെതിരെ അതിരൂപത നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ALSO READ: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ; ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പുറത്ത്

ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നുമാണ് സത്യദീപത്തിലൂടെ എറണാകുളം-അങ്കമാലി അതിരൂപത പ്രഖ്യാപിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും സിനഡ് ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് ഇതോടെ സഭയ്ക്കുളളിലും ഭിന്നതകള്‍ രൂക്ഷമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button